ഗുൽസാർ സാബ് താൻ ജനിച്ച സ്ഥലത്തെക്കുറിച്ചുള്ള ഓർമകൾ അയവിറക്കുന്നതാണ് ഈ കവിത. അദ്ദേഹത്തിൻ്റെ ജന്മനാടായ ദീന പിന്നീട് പാക്കിസ്ഥാൻ്റെ ഭാഗമായി. ഇന്ന് അതിർത്തിക്കപ്പുറമുള്ള അവിടം തനിക്കപ്രാപ്യമാണെന്ന നൊമ്പരം, അതൊരു സുന്ദരമായ സ്വപ്നം മാത്രമാണെന്ന കല്പനയിൽ ഒതുക്കുകയാണദ്ദേഹം!
Agar Aisa Bhi Ho Sakta—
Tumhari Neend Mein, Sab Khwaab Apne Muntakil Karke,
Tumhen Wo Sab Dikha Sakta, Jo Main Khwaabo Mein
Aksar Dekha Karta Hoon–!
Ye Ho Sakta Agar Mumkin–
Tumhen Maloom Ho Jaata–
Ṭumhen Main Le Gaya Tha Sarhadon Ke Paar “Dina” Mein.
Tumhen Wo Ghar Dikhaya Tha, Jahaan Paida Hua Tha Main,
Jahaan Chat Par Laga Sariyon Ka Jangla Dhoop Se Dinbhar
Mere Aangan Mein Sataranji Banata Tha, Mitata Tha–!
Dikhayi Thi Tumhen Wo Khetiyan Sarson Ki “Dina”
Mein Ki Jiske Peele-Peele Phool Tumko
Khwaab Mein Kacche Khilaye The.
Waheen Ek Rasta Tha,”Tahliyon” Ka, Jis Pe
Miloon Tak Pada Karte The Jhule, Sondhe Saavan Ke
Usi Ki Sondhi Khushboo Se, Mahak Uthti Hain Aankhen
Jab Kabhi Us Khwaab Se Guzaroon!
Tumhen ‘rohtaas’ Ka ‘chalta-Kuaan’ Bhi To
Dikhaya Tha,
Kile Mein Band Rahta Tha Jo Din Bhar, Raat Ko
Gaon Mein Aa Jaata Tha, Kahte Hain,
Tumhen “Kala” Se “Kaaluwal” Tak Le Kar
Uda Hoon Main
Tumhen “Dariya-E-Jhelum” Par Ajab Manzar Dikhaye The
Jahaan Tarbooz Pe Lete Huye Tairaak Ladke Bahte Rahte The–
Jahaan Tagde Se Ek Sardar Ki Pagdi Pakad Kar Main,
Nahata, Dubkiyan Leta, Magar Jab Gota Aa
Jaata To Meri Neend Khul Jaati!!
Magar Ye Sirf Khwaabon Hi Mein Mumkin Hai
Wahaan Jaane Mein Ab Dushwariyan Hain Kuch Siyasat Ki.
Watan Ab Bhi Wahi Hai, Par Nahi Hai Mulk Ab Mera
Wahaan Jaana Ho Ab To Do-Do Sarkaaron Ke
Dasion Daftaron Se
Shakl Par Lagwa Ke Mohren Khwaab Sabit
Karne Padte Hain.
Gulzar
നിൻ്റെ ഉറക്കത്തിലേക്ക് എൻ്റെ സ്വപ്നങ്ങളെല്ലാം പകർന്ന്, ഞാൻ ഇടക്കിടക്ക് സ്വപ്നത്തിൽ കാണുന്നതെല്ലാം നിന്നെ കാണിക്കാൻ കഴിഞ്ഞെങ്കിൽ!
നിന്നെയറിയിക്കാൻ കഴിഞ്ഞെങ്കിൽ:
നിന്നെ ഞാൻ അതിർത്തികൾക്കപ്പുറത്ത് ദീന എന്നയിടത്ത് കൊണ്ടു പോയിരുന്നു,
നിനക്ക് ഞാൻ ജനിച്ച വീട് കാണിച്ചു തന്നിരുന്നു.
അവിടെ മട്ടുപ്പാവിലെ കൈവരികൾ പകൽ മുഴുവൻ വെയിലു കൊണ്ട്
എൻ്റെ മുറ്റത്ത് പരവതാനി വരയ്ക്കുകയും മായ്ക്കുകയും ചെയ്തു!
പിന്നെ ദീനയിലെ കടുകുപാടങ്ങൾ കാണിച്ചു തന്നു, സ്വപ്നത്തിൽ അതിലെ മഞ്ഞപ്പൂവുകൾ അങ്ങനെത്തന്നെ കഴിക്കാനായി നിനക്കു തന്നു.
അവിടെ മരക്കൊമ്പുകൾ തീർത്ത ഒരു പാതയുണ്ടായിരുന്നു, അതിൽ ഏറെ ദൂരത്തോളം ഞാന്നുകിടന്നു,സുഗന്ധിയായ മഴക്കാലത്തിൻ്റെ ഊഞ്ഞാലുകൾ!
അതിൻ്റെ മൺഗന്ധത്താൽ മിഴികൾ സുഗന്ധവാഹിയാകുന്നു, ആ സ്വപ്നത്തിലൂടെ കടന്നുപോകുമ്പോഴെല്ലാം!
'രോഹ്താസി'ലെ ചലിക്കുന്ന കിണറും നിനക്ക് കാണിച്ചുതന്നല്ലോ,
പകൽ മുഴുവൻ കോട്ടക്കകത്ത് ബന്ധിക്കപ്പെട്ടു കഴിയുന്ന അത് രാത്രി ഗ്രാമത്തിലേക്കിറങ്ങുമായിരുന്നെന്ന് പറയപ്പെടുന്നു!
നിന്നെയും കൊണ്ട് 'കാലാ'യിൽ നിന്ന് 'കാലുവാൽ' വരെ പറന്നിട്ടുണ്ട് ഞാൻ.
'ഝലം' നദിയിൽ വിചിത്രമായ ഒരു കാഴ്ച ഞാൻ കാണിച്ചില്ലേ:
മത്തങ്ങകൾക്ക് മുകളിൽ കിടന്ന് നീന്തുന്ന കുട്ടികൾ!
ഞാനോ, ശക്തനായ ഒരു സർദാർജിയുടെ തലപ്പാവ് പിടിച്ചു കൊണ്ട്, കുളിക്കുകയും ഊളിയിടുകയും ചെയ്തു!
പക്ഷേ നല്ല ആഴത്തിലേക്ക് പോയപ്പോഴേക്കും..... ഞാനുറക്കമുണർന്നു!
പക്ഷേ ഇപ്പോഴിത് സ്വപ്നങ്ങളിലേ സാധ്യമാകൂ!
അവിടെപ്പോകുന്നതിന് രാഷ്ട്രീയമായ ചില തടസ്സങ്ങളുണ്ട്.
എന്റെ നാട് ഇപ്പോഴും അവിടെത്തന്നെയുണ്ട്, പക്ഷേ അതിപ്പോൾ എൻ്റെ രാജ്യമല്ല!
ഇപ്പോഴവിടെപ്പോകണമെങ്കിൽ, രണ്ട് സർക്കാരുകളുടെ അനേകം കാര്യാലയങ്ങളിൽ ചെന്ന് മുഖത്ത് മുദ്രവെച്ച് ഈ സ്വപ്നം തെളിയിക്കേണ്ടി വരും!
പരിഭാഷ: ഷാജി ആലുങ്ങൽ
No comments:
Post a Comment