തലത്തിൻ്റെ വെൽവെറ്റ് സ്വരത്തിൽ ഒരു മധുരഗാനം! ശൈലേന്ദ്രയുടെ വരികൾ, ശങ്കർ-ജയ്കിഷൻ്റെ സംഗീതം.
കോളേജ് കാലത്ത് തലത് എന്നൊരു ഗായകനെ വളരെ വൈകി 'കണ്ടെത്തിയതും' കുറേക്കാലം അദ്ദേഹത്തെ മാത്രം കേട്ടുകൊണ്ടിരുന്നതും ഓർമിപ്പിക്കുന്ന മറ്റൊരു ഗാനമാണിത്. അന്നതിന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് സമർപ്പിക്കുന്നു ഈ ഗാനവും.
നമ്മുടെ സ്വന്തം തലത് Fazal Parambath ഭായ് അതിമനോഹരമായി പാടിയത് കേൾക്കൂ. ശബ്ദം മാത്രമല്ല, തലത്തിൻ്റെ ആലാപനത്തിൻ്റെ ആ അന്തരീക്ഷവും അനുഭവവേദ്യമാകും!
Hain sabse madhur woh geet jinhe
hum dard ke sur me gate hai
Jab had se guzar jati hai khushi
aansu bhi chhalakte aate hai
Kanton me khile hai phool hamare rang bhare armanon ke
Nadan hai jo in kanto se daman ko bachaye jaate hai
Jab gham ka andhera ghir aaye samjho ke savera door nahi
Har raat ki hai saugat yahi
Taare bhi yehi dohrate hai
Pahlu me paraye dard basake hansna hansana seekh zara
Toofan se kah de ghir ke uthe hum pyar ke deep jalate hai
'Patita'
Talat Mahmood
Shailendra / Shankar Jaikishan
വേദനയുടെ ഈണത്തിൽ നാം പാടുന്ന ഗീതങ്ങളാണ് ഏറ്റവും മധുരതരം!
സന്തോഷം അതിരുകവിയുമ്പോൾ കണ്ണുനീർ തുളുമ്പുമല്ലോ!
നമ്മുടെ വർണ്ണസ്വപ്നങ്ങളുടെ പൂക്കൾ മുള്ളുകളിലാണ് പൂത്തിരിക്കുന്നത്.
ഈ മുള്ളുകളിൽ നിന്ന് രക്ഷപ്പെട്ട് പോകുന്നവർ എത്ര നിഷ്കളങ്കരാണ്!
സങ്കടരാവ് വന്നു പൊതിയുമ്പോൾ മനസ്സിലാക്കൂ, പ്രഭാതമകലെയല്ലെന്ന്!
ഓരോ രാവിൻ്റെയും സമ്മാനമാണിത്,
നക്ഷത്രങ്ങളും ഇതുതന്നെ പറയുന്നു!
അന്യരുടെ വേദന മനസ്സിലൊളിപ്പിച്ച് ചിരിക്കാനും ചിരിപ്പിക്കാനും പഠിക്കൂ!
കൊടുങ്കാറ്റിനോട് പറയൂ ഒന്ന് പൊതിഞ്ഞുപിടിക്കാൻ, സ്നേഹദീപം കൊളുത്തുകയാണ് ഞങ്ങൾ!
പരിഭാഷ: ഷാജി ആലുങ്ങൽ
No comments:
Post a Comment